വെറുതെ ... വെറും വെറുതെ ...

വേണ്ടിനിയൊരു പത്രികയും
വേണ്ടിനിയൊരു ഫലകവും ...
വേറിട്ടതെന്നു മറ്റുള്ളോര്‍ ചൊല്ലുമീ
സ്വഭാവമിങ്ങനെ തന്നെയൊതുങ്ങി ,
മറവിയിലാണ്ടു പോകുമൊരു നാള്‍ .

സത്ഗുണ സമ്പന്നനല്ലെന്നാകിലും

ചൊന്നതൊക്കെയും നേരു തന്നെയായിരുന്നു .
നേരിന്നഗ്നിയില്‍ ജീവിതമെരിച്ചപ്പോള്‍
പുകഞ്ഞത് തല മാത്രം ...

ലാഭേച്ഛ കൂടാതെ നന്മ മാത്രം ചിന്തിക്ക -

രുതിനിയാരും എന്ന പാഠം
പഠിച്ചെന്നു പഠിപ്പിക്കുന്നൂ ഇന്നു ഞാനെന്നെ ...
ലോലമല്ലെന്‍ ഹൃത്തെന്നു വരുത്തുവാന്‍
പാഴ്വേലകളൊത്തിരി കാട്ടിക്കൂട്ടി വയ്പൂ ...

എന്നിട്ടും പഠിക്കാത്ത വിഡ്ഢീ ,

എന്തിനു പഠിക്കുന്നൂ , നീയിനി-
യെന്തിനായ്‌ ശ്രമിക്കുന്നൂ പഠിക്കുവാന്‍ ...
എന്തേ മറന്നു നീ , പോയ്‌മറഞ്ഞയാ-
നല്ല കാലം ... ഇനി വരുമോ ആ കാലം ...

കഥകള്‍ ചമയ്ക്കാനറിയായ്കയല്ല ,

എന്നാലുമെനിക്കിഷ്ടം കഥകയില്ലാ -
ക്കഥകളുടെയീ കൊച്ചു ലോകം .
ഇനിയും വരുമാ കാഴ്ചകളെന്നു
പ്രവചിക്കുവാന്‍ ആരു നല്‍കീ
അമാനുഷികതകള്‍ ...?

കഥയും പാട്ടും ഇഴചേരുമ്പോള്‍ ,

ഒരു പുതു വസന്തം സ്വപ്നം കാണുവാന്‍
മോഹിക്കുന്ന തരളിത ഭാവങ്ങള്‍ക്ക് ,
ആരൊക്കെയോ നല്കിടുന്നൂ ഉറപ്പുകള്‍ ...
ഉള്ളുപൊള്ളയാണെന്ന് അറിയാത്ത
വെറും പുറംപൂച്ചുകള്‍ ....

അറിയാം , എല്ലാമുരുക്കിക്കളയുന്ന

അഗ്നിയുടെ മുകളിലാണ് നമ്മുടെ വാസമെന്ന് ...
കെടാതെ ഞാനുമുള്ളില്‍ സൂക്ഷിക്കട്ടെ ,
അതില്‍ നിന്ന് കുറച്ചു കനല്‍ക്കൂമ്പാരം

0 എന്തായാലും പറഞ്ഞോളൂ: