ചാക്രികം

പഴുത്തിലയ്ക്കു യാത്രാമൊഴി ചൊല്ലാന്‍
പൂതിയോടെ കാത്തിരുന്ന പച്ചില വീണു.
ഏതോ വിരലുകളാല്‍ നുള്ളിയെറിയപ്പെടവേ
ഒരു തുള്ളി കറയിറ്റിച്ച് പാഥേയമൊരുക്കുന്നു താതന്‍ ...

വേരുകള്‍ ആലിംഗനം ചെയ്തെങ്കിലും
മാരുതനുടെ മനം മയക്കും പ്രലോഭനത്താല്‍
എങ്ങോ മറഞ്ഞ പച്ചില തന്‍ തേങ്ങലുകള്‍
ഉലച്ചതിനാലോ, അറിയാതെ പോയീ,
പഴുത്തിലയുടെ വിധി ആ മാതൃഹൃദയം...
അന്ത്യ കര്‍മ്മത്തിന്നായ് ഒരു തുള്ളി കറയിറ്റിയില്ല..
ആലിംഗനം ചെയ്തില്ല ശാഖകളുമേ ...

ഗുണമേറും മണ്ണു തേടി പാഞ്ഞ വേരുകള്‍
രക്തത്തെ തിരിച്ചറിയവേ,
തളിരുകളില്‍ തെളിഞ്ഞത് ഇന്നലെ
കണ്ടവരുടെ കരച്ചിലുറങ്ങിയ
പുഞ്ചിരിയായിരുന്നു ..

തായ് വേരിന്‍ മനം തുടിച്ചത്‌
ആ ഇളം തളിരിനെ പുണരാനായിരുന്നു.
എന്നിട്ടുമാ നാവു ചൊന്നത്
അറിയാതെ പോലും നോക്കരുതീ
നൂല്‍ ബന്ധങ്ങളെ എന്നായിരുന്നു.
തലയുയര്‍ത്തി തുള്ളിച്ചു തുള്ളിച്ചു
നിന്‍ ജീവിതം മുന്നോട്ടുന്തുക …

കൊടുങ്കാറ്റില്‍ സഹായിക്കും
നിന്നെ ആ ചില്ലകളെന്നാലും
അതുമൊടിഞ്ഞു വരിക താഴേയ്ക്ക്
എന്നത് ആ പടുമനസ്സിന്‍
ദുശ് ചിന്തകള്‍ മാത്രവും .

0 എന്തായാലും പറഞ്ഞോളൂ: