പാഴ്ജന്‍മങ്ങള്‍

വാക്കുകള്‍ക്കു മൂര്‍ച്ചയേറ്റാന്‍
പേനാക്കത്തി രാകുന്ന
നവലോക കാഴ്ചകള്‍ .
പെരുവിരല്‍ അറുത്തു മാറ്റപ്പെട്ട
വലംകൈ ചൊരിയുന്ന
നിണച്ചാലുകള്‍ എഴുത്തിനു -
നല്‍കുന്ന , ഇനി നല്‍കാത്ത
പുത്തന്‍ മാനങ്ങള്‍ .

കട്ടില്‍ക്കീഴിലെ തുപ്പല്‍ക്കോളാമ്പിയില്‍
നിന്നും വമിക്കുന്ന ദുര്‍ഗന്ധത്താല്‍
വെറുപ്പോടെ കഴിഞ്ഞ കാലത്തേയ്ക്ക്
നോക്കുന്നവന്‍റെ താടിമീശയില്‍
തടഞ്ഞ കഫത്തില്‍ ഈച്ച ഇര തേടുന്നു .

മനസ്സിന്‍ വൈകൃതം കണ്ടു
മുഖം തിരിച്ച ഭാര്യയുടെ കവിളില്‍
അഹങ്കാരത്തിന്‍റെ മേധാവിത്വം .
തട്ടിയെറിഞ്ഞ ആഹാരം
കാല്‍പ്പാദത്തിന്‍ ആകൃതി പൂണ്ടു
അവളുടെ അടിവയറ്റില്‍ .

കണ്ണുതുറിച്ചു മലര്‍ന്നവളുടെ
കഴുത്തില്‍ നിന്ന് അവസാന പൊന്‍മണിയും
അവന്‍റെ കീശയും ബന്ധത്തിലാകുന്നു ...
ചവുട്ടി മെതിച്ചു നടന്നകന്നവന്‍റെ
പിന്നില്‍ ഭൂമി വിണ്ടു മാറിക്കൊണ്ടിരുന്നു...
ഒരു ചുവടു പോലുമിനി പിന്നിലേയ്ക്കവനില്ല..
മുന്നിലെ ഇരുട്ടല്ലാതെ ഒന്നുമില്ലയീ
പാഴ്ജന്‍മങ്ങള്‍ക്ക്‌ ....

0 എന്തായാലും പറഞ്ഞോളൂ: