നിര്‍വൃതി

ഇരുന്നു പോയീ മെഴുകു പ്രതിമ തന്‍ നാവുമായി
ഉരുകിയ മെഴുകെനിക്കു ദാഹമകറ്റുവാനായ് തന്നിടവേ ...
പറയാതെ കേട്ട വാക്കുകള്‍ക്കു നിങ്ങളേകിയ
നിര്‍വ്വചനങ്ങള്‍ പുലബന്ധമില്ലായ്കയാല്‍
ചേക്കേറിയതോ നിങ്ങള്‍ തന്‍ കുടക്കീഴില്‍
ചാക്കിലാക്കിയ രഹസ്യ സമ്പാദ്യമായി സൂക്ഷിച്ചിടുകയൊക്കെയും .

ഫലിക്കാതെ പോയ പ്രവചനങ്ങള്‍ ദുഖത്തിലാഴ്ത്തിയോ
ഫലകങ്ങളുടെ നിഴല്‍ വിരിയിച്ചുവോ മോഹതീരങ്ങളില്‍ ...
കാത്തിരിപ്പിന്നൊടുവില്‍ എത്തിയതേതു പ്രജാപതി തന്‍
കത്തിത്തീരാരായ കനവുകള്‍ക്കു ചാരെ .

വേദനയിലും കെടാതെ സൂക്ഷിച്ച പുഞ്ചിരി
കദനമാക്കുവാന്‍ കൊതിച്ചവര്‍ തന്‍ നിരാശ !
കാണ്‍കെ എന്തു ചെയവേണ്ടൂ അവര്‍ക്കായ് ....
കണ്‍കളില്‍ തെളിയുന്ന ഭാവ വ്യതിയാനങ്ങളാല്‍ ,
കാര്‍മേഘമില്ലാതൊരു മാനം നിര്‍ത്താതെ പെയ്യുന്നു .

മറച്ചിട്ടും എങ്ങുനിന്നോ മിന്നുന്ന പൊന്‍പ്രഭയാല്‍
മരിക്കാത്ത ചിന്തകളില്‍ ജീവിക്കുവാനായ്
മരണത്തെ നോക്കിയെനിക്കു ചിരിക്കുവാന്‍
മറക്കുടയിലൊളിപ്പിക്കാതിരിക്ക പുണ്യതീര്‍ത്ഥം .

0 എന്തായാലും പറഞ്ഞോളൂ: